രാമായണം പ്രശ്നോത്തരി-20
രാമായണം പ്രശ്നോത്തരി-20
തീയതി 04-08-2020
.....,..............................
267. മാതാവിനോടു സമാനയാകും നിജ-
ഭ്രാതാവുതന്നുടെ ഭാര്യയെ നിസ്ത്രപം
പ്രാപിച്ചു വാഴുന്ന വാനരപുംഗവൻ...
ആര് ആരെക്കുറിച്ച് പറയുന്നു?
അംഗദൻ സുഗ്രീവനെക്കുറിച്ച്. താരയെ സുഗ്രീവൻ സ്വന്തമാക്കി എന്ന് അംഗദൻ പരിതപിക്കുന്നു
268. കപികൾ നിരാശനായ അംഗദനോട് എവിടെപ്പോയി വസിക്കാമെന്നാണ് പറയുന്നത്?
സ്വയംപ്രഭ വസിച്ച ഗുഹയിൽ
269. പ്രേമത്തിനേതുമിളക്കമുണ്ടായ് വരാ
ഹേമത്തിനുണ്ടോ നിറക്കേടകപ്പെടൂ?
ആര് ആരെക്കുറിച്ച് ആരൊട് പറയുന്നു?
ഹനുമാൻ അംഗദനോട് രാമന് ലക്ഷ്മണനേക്കാൾ പ്രേമം അംഗദനോടാണെന്ന് പറയുന്നു
270. രാഘവാസ്ത്രത്തിന്നഭേദ്യമായൊന്നുമേ
ലോകത്രയത്തിങ്കലില്ലെന്നറിക നീ
ആര് ആരോട് പറയുന്നു?
ഹനുമാൻ അംഗദനോട്
271. ആപത്തുവന്നടുത്തീടുന്ന കാലത്തു
അടുത്ത വരി എഴുതുക
ആപത്തുവന്നടുത്തീടുന്ന കാലത്തു
ശോഭിക്കയില്ലടോ സജ്ജനഭാഷിതം
272. ഹതിശരായ കപികുലം ഏത് പർവ്വതത്തിലാണ് ദർഭവിരിച്ച് മരിക്കാൻ കിടക്കുന്നത്?
മഹേന്ദ്രാചലം
273. മഹേന്ദ്രാചലത്തിൽ കപികൾ ആരെയാണ് കണ്ടുമുട്ടുന്നത്?
സമ്പാതിയെ
274. പക്ഷി ആദ്യം എന്താണ് വാനരന്മാരെ കണ്ടപ്പോൾ എന്താണ് ചിന്തിച്ചത്?
ചിറകില്ലാത്ത തനിക്ക് ദൈവം ഭക്ഷണം തന്നു എന്ന്
275. സമ്പാതി ആരുടെ സഹോദരനാണ്?
ജടായുവിന്റെ
276. സമ്പാതി വാനരന്മാരോട് എന്താണ് ആവശ്യപ്പെട്ടത്? പ്രത്യുപകാരമായി സമ്പാതി എന്തു ചെയ്തു?
അനുജനായ ജടായുവിന് പിണ്ഡമർപ്പിക്കാൻ നദിക്കരയിലേക്ക് എടുത്തുകൊണ്ടുപോകണം എന്ന്. പ്രത്യുപകാരമായി, സീതയിരിക്കുന്നയിടം പറഞ്ഞുകൊടുക്കുന്നു
277. സീത എവിടെയുണ്ടെന്നാണ് സമ്പാതി കപികളോട് പറയുന്നത്? സമുദ്രം കടക്കാൻ എത്ര യോജന ചാടണം എന്ന് പറഞ്ഞു?
ത്രികൂടാചലത്തിന്റെ മുകളിലുള്ള ലങ്കയിൽ അശോകവനത്തിൽ രാക്ഷസികളുടെ മദ്ധ്യത്തിൽ സീതയിരിക്കുന്നു എന്ന്. നൂറു യോജന ദൂരം ഉണ്ടെന്നും പറയുന്നു
278. സമ്പാതിയുടെ ചിറകുകൾ എങ്ങനെയാണ് കരിഞ്ഞത്?
അനുജനായ ജടായുവുമൊത്ത് മത്സരിച്ചു പറന്നപ്പോൾ ജടായുവിന്റെ ചിറകുകൾ സൂര്യതാപമേറ്റ് കരിയുമെന്ന അവസ്ഥ വന്നപ്പോൾ സമ്പാതി രക്ഷിക്കാൻ ശ്രമിക്കുന്നു. ജടായു രക്ഷപ്പെടുന്നു. സമ്പാതി ചിറകുകൾ കരിഞ്ഞ് നിലംപതിക്കുന്നു
279. ജഡായു സമ്പാതിമാരിൽ ആരാണെ ജ്യേഷ്ഠൻ ആരാണ് അനുജൻ
ജടായു അനുജൻ. സമ്പാതി ജ്യേഷ്ഠൻ
280. ചിറകുകരിഞ്ഞ് സമ്പാതി എവിടെയാണ് വീഴുന്നത്?
വിന്ധ്യാചലത്തിൽ
281. നിശാകരനായ മാമുനി സമ്പാതിയുടെ കരിഞ്ഞചിറക്കുകൾ എപ്പോൾ ശരിയാകും എന്നാണ് പറയുന്നത്?
സീതാന്വേഷണത്തിനായി വരുന്ന വാനരസേനയോട് സീതയുടെ വൃത്താന്തങ്ങൾ പറയുമ്പോൾ
282. ......സംസാര
വാരാന്നിധിയെക്കടക്കുന്നിതേവരും
പൂരിപ്പിക്കുക
ശ്രീരാമനാമസ്മൃതികൊണ്ടു സംസാര-
വാരാന്നിധിയെക്കടക്കുന്നിതേവരും
Comments
Post a Comment